Saturday, January 23, 2010

രക്ഷകന്‍റെ മുഖം..........

പുറത്തു ചാട്ടവാറടികളും,ഗര്‍ജ്ജ്നങ്ങളും........ഞാന്‍ ഉറങ്ങിപ്പോയതായിരുന്നു,ശ്ശെ!!!
ഈ സത്രത്തിലെ ഉറക്കം തിരെ ശരിയാവില്ല ...........നാശം ............
പിറുപിറുപ്പുകള്‍ ക്കിടയില്‍ കിളിവാതിലിലൂടെ പുറത്തെ കാഴ്ചകള്‍ ..........വധിക്കാന്‍ വിധിക്കപ്പെടുന്നവരുടെ വിലാപങ്ങള്‍ അതീ ഗാഗുല്‍ത്താ താഴ്വരക്ക് പുതിയൊരു അനുഭവമല്ല..........
ആര് ,എന്തിന്?.....അതുപോലും ആരും അന്വേഷിക്കാറില്ല .............പക്ഷെ .ഇന്ന് തെരുവ് ജനസാന്ത്രമാണ്,വിലാപങ്ങള്‍ ജനത്തിന്റെയാണ്...
.ഞാന്‍ പതിവിലേറെ ഷീണിതനാണ് ഉറങ്ങണം.പലപ്പോഴും ഇങ്ങനെയായതുകൊണ്ട് തന്നെ പല കാഴ്ചകള്‍ക്കും ഞാന്‍ മെനക്കെടാറില്ല .........
എന്തെങ്കിലും കഴിക്കണം .........ഞാന്‍ ഭിത്ത്യനോട് ഭക്ഷണം എത്തിക്കാന്‍ ആവശ്യപ്പെട്ടു.........അയ്യാളുടെ മുഖത്തെ മ്ലാനതയുടെ കാരണം എനിക്കറിയേണ്ടന്നു അറിഞ്ഞുകൊണ്ട് തന്നെ അയ്യാള്‍ പറഞ്ഞു........ഞങ്ങളുടെ രക്ഷകനെ ആപാപികള്‍ ക്രൂശിലേറ്റുന്നു...........
എന്‍റെമുഖത്തെ നിസ്സന്ഗത അയ്യാളെ അത്ഭുത പെടുത്തിയില്ല...........പകരം രണ്ടു തുള്ളി കണ്ണീര്‍ ഇറ്റിച്ചു കൊണ്ട് തല കുനിച്ചു അയ്യാള്‍ തിരിച്ചു പോയി.............
വീണ്ടും കിളിവാതിലുകള്‍ എനിക്ക് കാഴ്ചയേകി,ആ വിലാപ യാത്ര മലമുകളിലേക്ക് എത്തുന്നത് എനിക്ക് കാണാന്‍ കഴിയുമായിരുന്നു .........പക്ഷെ രക്ഷകനെ മാത്രം ഞാന്‍ കണ്ടില്ല .............
ഭക്ഷണ പാത്രങ്ങളുടെ കൂട്ടിമുട്ടലുകള്‍ എന്‍റെ കാഴ്ചയെ തിരിച്ചു..................
..................ആരാണ് അയ്യാള്‍ ...................
.........................ദൈവപുത്രന്‍ .................
....................................എന്നിട്ട് എന്തിനയ്യാളെ കുരിശില്‍ തറയ്ക്കുന്നത്............
..................................അദ്ധേഹം സാധാരണകാരന് വേണ്ടി ജീവിച്ച സാധാരണക്കാരനാണ് ...........
.........................കൊള്ളാം ..............
അയ്യാള്‍ പുറത്തേക്കു പോയി ..........
.......................ദൈവപുത്രന്‍ .................
.................ദൈവപുത്രന്‍ ......... രക്ഷകന്‍ ........ഒന്ന് കാണുക തന്നെ ............

തെരുവ് വിജനമാണ്,.............നിശബ്ത ഇരുളിനെ ഭയാനകമാക്കുന്നു ..............ചോരയുടെ മണം മനസ്സിനെ വരെ ഗ്രസിച്ചിരിക്കുന്നു...........
കാഴ്ചകളില്‍ ഗാഗുല്‍ത്ത വിജനമാണ് ............മനസ്സിലെ ഭയം കയ്കാലുകളിലേക്ക് പകര്‍ന്നുകിട്ടിയിരിക്കുന്നു................................ ഇരുണ്ട പ്രകാശം നല്‍കിയ കാഴ്ചയില്‍ രക്ഷകനെ കുരിശില്‍ ഞാന്‍ കണ്ടില്ല .............
ഹൃദയം നിറഞ്ഞ വേദനയാല്‍ ഞാന്‍ അവിടെ ആകുരിശിന്റെ താഴെ കിടന്നു കരഞ്ഞു..................പെട്ടന്ന് നനുത്ത ഒരു കൈ എന്നെ വിളിച്ചുണര്‍ത്തി ................

.....................എണീറ്റ്‌ പള്ളി പോടാ .............
ഞാന്‍ തിരിഞ്ഞു നോക്കി ...........എന്താടാ കണ്ണ് കലങ്ങിയിരിക്കുന്നെ ..................
....................അതെങ്ങന കുടിച്ചു കുടിച്ചു നീ യിനി അപ്പനെപ്പോലെ ആയിക്കോ ....ഞായറാഴ്ചയെങ്കിലും നേരെ ചൊവ്വേ എണീറ്റ്‌ പള്ളി പോടാ ..............അമ്മ പിറുപിറുത്തു അടുക്കളയിലോട്ടു പോയി..............
....................നാശം ............ഒറങ്ങാനും സമ്മതിക്കില്ല ............
കണ്ണ് വല്ലാതെ ചുവന്നിരിക്കുന്നു ..........മുഖത്തെ മ്ലാനത സ്വപ്നത്തിന്‍റെ തീവ്രതയെ അളന്നു............
അച്ഛന്റെ പ്രസംഗം അവസാന ഘട്ടത്തില്‍...അതാണ് പതിവ്........പുറകിലെ പുരുഷാരത്തിലേക്ക് ഒരു ഊളിയിറക്കം..............
അച്ഛന്‍ ഓസ്തി ആശീര്‍വദിച്ചു ജനങ്ങളിലേക്ക് നീട്ടി .......പത്തോ ഇരുപതോ പേര്‍ അങ്ങോട്ട്‌ നിങ്ങി .............എന്‍റെ മുഖത്തെ മ്ലാനത മറ്റുള്ളവരിലേക്കും പടര്‍ന്നിരിക്കുന്നു ..............അവര്‍ ഒരു പക്ഷെ രക്ഷകനെ കണ്ടില്ലായിരിക്കാം...........
ഓസ്തി സ്വീകരിച്ച് മടങ്ങുന്നവരുടെ മുഖത്തും മ്ലാനത .........
എന്നും പള്ളിയില്‍ വന്നു പ്രാര്‍ഥിക്കുന്നവര്‍.......കുമ്പസാരിക്കുന്നവര്‍ ............കുര്‍ബാന സ്വികരിക്കുന്നവര്‍ ................എന്നിട്ടും അവരെന്തെ രക്ഷകനെ കാണാതിരുന്നത് ......................
എന്‍റെ കണ്ണെറിയലുകള്‍ കണ്ടത് .................,ഒളി കണ്ണുകള്‍ക്കും ,സാരിതലപ്പുകള്‍ക്ക് ഇടയിലും മ്ലാനത പരന്നൊഴുകുന്നു .................ആരും രക്ഷകനെ കണ്ടില്ല ..............

ഞാന്‍ പുറത്തേക്കിറങ്ങി .......................
പള്ളി മേടയിലെ കുരിശിലേക്ക് എന്‍റെ കാഴ്ച തിരിഞ്ഞു .............. പക്ഷെ അവിടെയും രക്ഷകന്‍ മുഖം തന്നില്ല .......................

ആരും അവിടത്തെ ഹൃദയത്തെ തൊട്ടില്ല ................. അവിടുത്തെ മുഖത്തേക്ക് നോക്കിയുമില്ല.........................................

No comments: