Friday, July 12, 2013

മിണ്ടല്ലേ പറയല്ലേ ...........

എത്രയെത്ര ഷാപ്പുകളില്‍ പോയിരിക്കുന്നു ....
                                           എത്രയെത്ര തരം കളള്കുടിചിരിക്കുന്നു ......
                                                                                പല നാടുകള്‍ പലതരം കൂട്ടുകള്‍ .....
           ആത്യന്തികമായി കളള്കുടിക്കനുളളതെങ്കിലും പല രുചികളില്‍ തെങ്ങിന്‍കളള് കിട്ടുന്നത് ഇത്തിരി ഭയാനകമാണ് .......
ശരിക്കും കളള് രുചിക്കണമെങ്കില്‍ തെങ്ങില്‍ കയറി കട്ട് കുടിക്കണം
                                         ........കൊള്ളാം ....
                              .ഇന്ന് തന്നെ പ്ലാന്‍ നടപ്പാക്കാം .....
                                      ...... പക്ഷേ ആര് കയറും ..............
 നെഞ്ച് ഉരഞ്ഞു വലിഞ്ഞു കയറി ....കുടവുമായി തിരികെ ഇറങ്ങിയ ഘോഷിനെ സ്നേഹാദരങ്ങളോടെ ഞാനും കണ്ണനും വരവേററു..
........ ഹോ ..എന്റെ സാറേ .....ആ ഉറുബിനെയൊക്കെ കിറിയില്‍ തട്ടി നിര്ത്തിഞ മോന്തി കുടിക്കുന്ന കളളിന്റെ ഒരു സ്വാദ്
                                                    . .....ഫയങ്കരം ..............
 കുടം കാലിയാക്കി തെങ്ങിന്റെ ചോട്ടില്‍ വച്ച് ...... അന്നന്നു വേണ്ട കളളിനുള്ള വഴി ഞങ്ങള്ക്ക്ാ കാണിച്ചു തരുന്ന സ്വര്ഗ്സ്ഥനായ ആ നല്ല ഇടയനു നന്നിയും ......

 ആ ചെത്തുകാരന് സ്തോത്രവും ....

തെങ്ങിന്റെ ഓണര്‍ സോണി ചേട്ടന് ആദരാഞ്ഞളികളും എത്തിച്ചു ..........

ആ മധുരം നിറഞ്ഞ ലഹരിയിലും കണ്ണന്‍ സ്ഥിരം ഉപദേശം ഘോഷിനു നല്കി. ....

’’ഇത് നമ്മള് മൂന്നുപേരും സോണി ചേട്ടനും അല്ലാതെ വേറെ ആരും അറിയരുത്’’.......

 തല ആട്ടിയത് ഘോഷാണൊ കളള് ആണോ എന്ന് എനിക്ക് അന്ന് മനസിലായില്ല ....
പിറ്റേന്ന് മനസിലായി ...........

Wednesday, September 1, 2010

മുംബൈ വാല

ഹം മുംബൈ മെ ആക്കര്‍ ബഹുത്ത് 'കഷ്ടപെട്ട' ആത്മി ഹെ......പറഞ്ഞു തുടങ്ങിയാല്‍ നിര്‍ത്തൂലാ പഹയന്‍ ....
ഞമ്മടെ ഈ കടുകിനെ എങ്ങനാ ഹിന്തീല് .....മമ്മദ്‌ കാ കടുക്‌ പാക്കറ്റ് ചൂണ്ടി ചോദിച്ചു ....

ബഹുത്ത് ആസാന്‍....തേല്‍ മെ ദാലേഗ 'ചട് പിട് ചട് പിട് '

കവലയിലെ മമ്മദ്‌ കാന്‍റെ പലചരക്ക് കട ഹിന്ദി പ്രജാരക്സഭ യുടെ ക്ലാസ്സായത് പെട്ടന്നായിരുന്നു.....

മലയാളത്തില്‍ പേരെഴുതാന്‍ അറിയാത്ത തയ് കെളവന്‍മാര്‍ വരെ ഇപ്പം ഹിന്ദി മേം ബാത്ജിത് കര്‍ത്താ ഹെ ..ഹും ...

ഘോഷെന്ന പുതു താരം നാട്ടില്‍ വാര്‍ത്തയായി ......

ഓന്‍ നമ്മടെ ദോസ്താണ് , നാട്ടില്‍ പട്ടിണി കിടന്നു മടുത്തപ്പോ ...ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് ഘോഷ് തീവണ്ടി കയറി

ഞങ്ങടെ ഗ്രാമത്തിലെ ആദ്യ നാട് വിടല്‍ ..മുന്‍പും ഒരിക്കല്‍ അവന്‍ നാട് വിട്ടിരുന്നു സൈക്കിളില്‍ .....അലുവയിലെത്തി സൈക്കിള്‍ സ്റ്റാന്റില്‍ വച്ച് ചായകുടിക്കാന്‍ കയറി ...ഏതോ ഒരു കള്ളപഹയന്‍ ഓട്ടോ തിരിക്കാന്‍ സൈക്കിള്‍ എടുത്തു മാറ്റിവച്ചു ......ദിശ തിരിഞ്ഞത് അറിയാതെ ഘോഷ് ആഞ്ഞാഞ്ഞു ചവിട്ടി നാടും വീടും പിന്നിലാക്കി കൊണ്ട് ..........ദാണ്ടെ ആലുവ കഴിഞ്ഞിട്ട് ഒരു അങ്കമാലി. കൂടി പഹയന് ആവേശമായി എന്നാ ചാലക്കുടിയും കാണും ....അമ്മേരിക്ക കണ്ട കൊളംബസ്സിനെപോലെ തന്‍റെ രണ്ടാമത്തെ വീടും ഘോഷന്നു കണ്ടുപിടിച്ചു ......ഇത്തവണ പിഴച്ചില്ല ചെന്നിറങ്ങിയ ഇടം മുംബൈ ആണെന്ന് വഴിയില്‍ കണ്ട ഏതോ മലയാളി പറഞ്ഞാണ് അറിഞ്ഞത്......പിന്നെയൊരു കറക്കമായിരുന്നു ..........

അന്ധേരി മേം റെഡ്‌ സ്ട്രീറ്റ്‌ മേം .......



ഉധര്‍ ബാരിഷ്‌ എസാ നഹി .. ജോപ്പട്ട് മേം മുട്ടോളം പാനി ആയേഗ ...മുംബൈ കഥകള്‍ കേട്ട്

കേട്ടവര്‍ കേട്ടവര്‍ വാ പൊളിച്ചു ........അങ്ങനെ മണ്ടന്‍ ഘോഷ് മുംബൈ ഘോഷായി ......

പാഞ്ചി ചേട്ടാ .......ചേട്ടന്‍റെ കയ്യിന്നു പണ്ട് കടം മേടിച്ച അഞ്ഞൂറ് റുപ്പീസ്

‘അഭി ഹമാര തുമാര ബീച്ച് മേം കോയി എടപാട് നഹി ഹെ’............

പാഞ്ചി യും വാ പൊളിച്ചു ........

മേം ഉദര്‍ ചോട്ടാ രാജ് ക ബായി ഹാത്ത് ത .................

ബഹുത് പ്രോബ്ലം ഹെ മുംബൈ മേം ജിനേ കേലിയെ ..........


ഹൈവേ ബാറിലെ ഒഴിഞ്ഞ കോണില്‍ ഞങ്ങള്‍ ....കണ്ണന്‍ ,ഞാന്‍..... ഘോഷ്

ഒറ്റകണ്ണന്‍ ബ്രാന്‍ഡി ഒരു കുപ്പി അവസാന ഭാഗം ..........

കണ്ണാ... ഗലിയിലെ മേട്ടയുടെ ഒറ്റ മോള് ...ഒരു മറാത്തി ....കൊഴപ്പില്ല കാണാന്‍ ....ഓള്‍ക്ക് ..എന്നോട് മുടിഞ്ഞ പ്രേമം.........അവളും ...അവള്‍ടെ തന്തപ്പിടിയും കരഞ്ഞു കാലുപിടിച്ചു കെട്ടാന്‍ പറഞ്ഞു ,,,,,,,,,,,,കാര്യം കഴിഞ്ഞ പിന്നെ നമുക്കെന്നാത്തിനാ ..............ഞാന്‍ പോവാന്‍ പറഞ്ഞു അല്ല പ്പിന്നെ ...........അന്ന് വിട്ടതാ ......

വെടി പൊട്ടുന്ന ഒച്ചയില്‍ ഞാന്‍ സോഡാ പൊട്ടിച്ചു .....................



ദിവസങ്ങള്‍ പൊഴിഞ്ഞു വീണു ..........ഘോഷ് ഇന്ന് വാര്‍ത്തയല്ല .........

ആപ് നഹി വാപ്പസ് ജാത്താ മുംബൈ മേം .............

നഹി ,,നഹി

ചോദ്യങ്ങള്‍ ആചാര വെടി പോലെ ആളുകള്‍ ചോദിക്കുന്നു ..........

ഉത്തരങ്ങള്‍ അവര്‍ തന്നെ പറയുന്നു ഘോഷ് ഇളിഭ്യനായി




ഹൈവേ ബാറിലെ ഒഴിഞ്ഞ കോണില്‍ ഞങ്ങള്‍ ....കണ്ണന്‍ ,ഞാന്‍..... ഘോഷ്

ഒറ്റകണ്ണന്‍ ബ്രാന്‍ഡി കുപ്പി അവസാന ഭാഗം ..........

കണ്ണാ... ഗലിയിലെ മേട്ടയുടെ ഒറ്റ മോള് ...ഒരു മറാത്തി ....കൊഴപ്പില്ല കാണാന്‍ ... ..എനിക്ക് അവളോട്‌ മുടിഞ്ഞ പ്രേമം.........അവളും ...അവള്‍ടെ തന്തപ്പിടിയും പറഞ്ഞു കാലുതല്ലി ഒടിക്കുമെന്നു ........ഒരു ദിവസം പിടിച്ചു കെട്ടാന്‍ വന്നു ,,,,,,,,,,,,തല്ലി കൊന്നാലോ..............കൂടെ താമസിക്കുന്നൊരു പോവാന്‍ പറഞ്ഞു ...........അന്ന് വിട്ടതാ ......

വെടി പൊട്ടുന്ന ഒച്ചയില്‍ ഞാന്‍ സോഡാ പൊട്ടിച്ചു .....................ചേട്ടാ ഒരു ഫുള്ള് കൂടി ........


ഹം മുംബൈ മെ ആക്കര്‍ ബഹുത്ത് 'കഷ്ടപെട്ട' ആത്മി ഹെ......പറഞ്ഞു തുടങ്ങിയാല്‍ നിര്‍ത്തൂലാ പഹയന്‍


....

പെരുമ്പാമ്പും, യക്ഷിയും ....എന്‍റെ ചപലതകളും

പെരുമ്പാമ്പും, യക്ഷിയും ....എന്‍റെ ചപലതകളും
ആ പെരുമ്പാമ്പ്........... ,

എന്‍റെ ഹൃദയ തന്ത്രിയെ ചുറ്റി

പിണഞ്ഞ് ഇന്നീ ഇരുണ്ട രാത്രി തന്‍

നിഴല്‍ ച്ച്ചായയില്‍ എന്‍ പായ

തലപ്പിലായ്‌ കുടിയിരിപ്പൂ .......


സമയം .........

നിന്‍ സമയമായെന്നു ആരോ ,

ഉറക്കെ പറയുന്ന മാതിരി ,

ഞെട്ടിയുണര്‍ന്നു ഞാന്‍ നോക്കി ..

ഘടികാരത്തിനടുത്തൊരു യമകിങ്കരന്‍........


യാത്ര ........

നാലുപേര്‍ ചേര്‍ന്നെന്‍ തേര്,

ഉയര്ത്തുന്നതായ്‌ തോന്നി, ഞാന്‍ നോക്കി

മൊബൈലിലാരോ ഉറക്കെ പറയുന്നു

ആംബുലന്‍സിന്‍ ടയര്‍ പന്ച്ജര്‍ ആയെന്നു .....


പരസ്യം ............


രക്തമിറ്റുന്ന കോംബല്ലിന്‍ മുന നക്കി ,

യക്ഷിയവള്‍ ഊറിച്ചിരിച്ചു ....പരസ്യം പറഞ്ഞു

നന്ദി ...വിറ്റാമിന്‍ നിറഞ്ഞ ബോട്ടില്‍ രക്തം

തന്ന അമേരിക്കന്‍ കമ്പനിക്കും ,കേരള ജനതക്കും

യെ ദില്‍ മാന്ഗെ മോര്‍ ...ആഹ

ഒളിഞ്ഞു നോട്ടം ,ഇന്നലെകളിലേത് .....

.ഇതൊരു തുടര്‍ച്ചയാണ് ........കഥ തുടങ്ങുന്നത് ഈ അടുത്ത സമയങ്ങളിലോന്നുമല്ല ..........ശരിക്ക് പറഞ്ഞാല്‍ ബ്ലൂടൂത്തുക ള്‍ക്കും ,ബ്ലൂ സിഡികള്‍ക്കും മുന്നേ ,കൊച്ചു പുസ്തകങ്ങളും ,എഴുപതു എം എം ഉച്ചപ്പടങ്ങള്‍ ,അരങ്ങുവാണ സമയത്തിനും മുന്‍പേ ,ഷക്കീലയുടെ കാതരക്കും ,കിന്നരാതുംബികള്‍ക്കും വളരെമുന്നു ,ജയഭാരതിയുടെ രതിനിര്‍വേദത്തിനു ശേഷം നാട്ടില്‍ യുവജനങ്ങള്‍ക്കും ,വയസന്മാര്‍ക്കും ഇടയില്‍ നിലനിന്നിരുന്ന അരക്ഷിതാവസ്ഥ ഭയാനകമായ രീതിയില്‍ വലുതായിരുന്നു ....കുളക്കടവുകളിലും ,കുളിമുറികളിലും,കിടപ്പറകളിലും എത്തിനോക്കി കാലം കഴിച്ചവര്‍ ...ഇന്നത്തെ രിതിയിലുള്ള ആധുനിക സ്റൊരെജ് മൊബൈല്‍ സംവിധാനങ്ങള്‍ അന്ന് നിലവില്ല ....സ്വയം ലൈവ് കാണുക എന്നതിലുപരി ജനസേവനാര്‍ത്ഥം പ്രജരണ പ്രവര്‍ത്തനങ്ങള്‍ അന്ന് നിലവിലില്ല .......ഇവിടെ യാണ് കഥ തുടങ്ങുന്നത് ........ചാലക്കുടി സിറ്റി യിലെ സുരഭി തിയേറ്ററില്‍ പടം മാറി രണ്ടാം വാരം ....മോഹന്‍ലാലിന്റെ കിലുക്കം തകര്‍ക്കുന്നു .......സെക്കന്റ്‌ ഷോ ...ബസ്‌ പിടിക്കാന്‍ മേലൂര്‍ ഗ്രാമത്തിന്റെ ഇടവഴികളിലൂടെ ഒരു യാത്ര .......സമയം എട്ടരകഴിഞ്ഞു ....ഞായറാഴ്ച ആയതുകൊണ്ട് വഴി വിജനമാണ് ...........ബസ്‌ സ്റ്റോപ്പില്‍ മറ്റും ആരും തന്നെ യില്ല ...ചാലക്കുടിക്കുള്ള അവസാന ആനവണ്ടി പ്രതിഷിച്ചു ഇത്തിരിനേരം ........

....എനിക്ക് മുള്ളണം ......ഘോഷിന് അത്യാവശ്യമാണ്

ഷമിക്കണം ഞാന്‍ ഒറ്റക്കായിരുന്നില്ല എനിക്കൊപ്പം കണ്ണനും ,ഘോഷ്‌ മോനും ഉണ്ട് സിനിമക്ക്‌ ....

ബസ്‌ സ്റൊപ്പിനടുത്ത് ഇലട്രിസിറ്റി ബോര്‍ഡിന്‍റെ ഒടിയാറായ തേക്കു പോസ്റ്റിലെ നൂറു വാട്ട് ബള്‍ബിന്റെ പ്രകാഴാധാരക്കപ്പുരതേക്ക് ഘോഷ്‌ നടന്നു നിങ്ങി .........

നിനക്ക് ഇവിടെയെങ്ങാനും സാധിക്കരുതോ .....കണ്ണന്‍ ചോദിച്ചു .........

മറുപടിയില്ല..........

ഒരു നിമിഷത്തിന്റെ നിശബ്തതയെ കിറിമുറിച്ചു ആക്രോശങ്ങള്‍ ഭയാനക ശബ്ദങ്ങള്‍ ..........

എന്റെ പെണ്ണ് കുളിക്കുന്നിടത്ത് എത്തിനോക്കുന്നോട തെണ്ടി ........

അയ്യോ .........

അവന്‍ വെളിച്ചത്തിന്‍റെ മാറിടത്തിലെക്ക് തെറിച്ചുവന്നു ........മൂന്നാലന്ജ് പേര്‍ അവനെ പൊക്കിയെടുത്തു..........

അയ്യോ ചേട്ടാ ഞാന്‍ ഒറ്റക്കല്ല ലവരുമുണ്ടേ ........ബസ്‌ സ്റൊപ്പിലേക്ക് ചൂണ്ടിക്കാട്ടി ഉറക്കെയുറക്കെ പറഞ്ഞുകൊണ്ടിരുന്നു ...............അപകടം മനസിലാക്കി ഇരുട്ടിലേക്ക് ഊളിയിട്ട്ടു തടിരക്ഷിച്ചു .......ഒരുറ നിറയെ പഴങ്ങളുമായി ആശുപത്രിപടികയറി ചെന്നപ്പോള്‍ പോട്ടിനുരുങ്ങിയ എല്ലുകളുമായി അവന്‍ ഞങ്ങളെ വരവേറ്റു .........

എന്തിനാട നീ ഞങ്ങളെ ചൂണ്ടികാട്ടിയത് ........

ഞാന്‍ ചെന്ന് നിന്നത് ഒരു മറപുരക്ക് പിന്നിലായിരുന്നു .......ഒരുത്തന്‍ വന്നു കഴുത്തിനു കുത്തിപിടിച്ചു .......ചുമ്മാതെ ഞാന്‍ മാത്രം എന്തിനാ തല്ലു മേടിക്കണേ നിങ്ങള്‍ക്ക് കിട്ടികൊട്ടെ എന്ന് കരുതി ...........അത്രമാത്രം .........

ഒളിഞ്ഞു നോക്കുന്നവന് കിട്ടേണ്ടത് ആ പാവം ഒറ്റയ്ക്ക് മേടിച്ചു കൂട്ടി........

അവളെ ഞാന്‍ വിളിച്ചപ്പോള്‍........

നാലാമത്തെ പെഗ്ഗില്‍ എന്‍റെ തല പെരുത്തുതുടങ്ങിയിരിക്കുന്നു .മദ്യം തലയ്ക്കു പിടിക്കുമ്പോള്‍ അയ്യാള്‍ എന്തു ചെയ്യുകയായിരിക്കും ,ലക്ഷങ്ങള്‍ ലോണെടുത്ത് ഒരു എക്സ് ഗള്‍ഫുകാരന്‍ കോഴി ഷെഡും ,റെന്റ് എ കാറും തുടങ്ങുമ്പോള്‍ സ്വപ്നം കണ്ടത് എന്തായിരിക്കും. മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം ഞാന്‍ ഇന്ന് എഴുതി തുടങ്ങി,ലഹരി അത് ഇന്നെന്നോട് തോറ്റു,തികച്ചും യദ്രിച്ചികമായിഞാന്‍ ഇന്ന് മദ്യപാനത്തെ വെറുത്തു ...........കാരണം ഞാന്‍ അവളെ സ്നേഹിച്ചിരുന്നു ........ഈ മദ്യത്തെക്കാള്‍ അധികം,അവള്‍ കണ്ടിട്ടും കാണാതെ ,അനുഭവിച്ചിട്ടും മനസിലാക്കാതെ എന്‍റെ പ്രണയം അവളെ തഴുകി കടന്നു പോയി ...ആള്‍കൂട്ടത്തില്‍ അവള്‍ ആരെയോ തിരയുന്നുണ്ടായിരുന്നു ....ഞാന്‍ ,അല്ല എന്നെ അവള്‍ കണ്ടില്ല .....എന്നിലെ കാമുകനെയും ....അവളുടെ കണ്ണിന്‍മുന്‍പില്‍ ,എന്‍റെ കണ്ണ് ചേര്‍ത്ത് വച്ച് പ്രണയം ഞാന്‍ പറഞ്ഞിട്ടും അവള്‍ അത് കണ്ടില്ല ........വര്‍ഷങ്ങള്‍ക്കിപ്പുറം പ്രവാസ ജീവിതത്തിന്റെ ഏകാന്തതയില്‍ ഇന്ന് ഞാന്‍ എന്‍റെ ആ പഴയ കൂട്ടുകാരിയെ വിണ്ടും വിളിച്ചു .......മുന്‍പും പലപ്പോഴും ഞാന്‍ അവളെ വിളിച്ചിട്ടുണ്ട്.പൂവലാന്റെ ചങ്കിടിപ്പോടെ , മരുഭൂമിയിലെ നിരുറവ പോലെ 'ഞാന്‍ ജോലിതിരക്കിലാണ് 'അവളുടെ ആ രണ്ടു വാക്കില്‍ ഒതുങ്ങുന്ന മറുപടി ഞാന്‍ ആസ്വദിച്ചിരുന്നു .ഇന്നവള്‍ എന്നോട് വളരെ നേരം സംസാരിച്ചു ............

ആന്ത്രപ്രധേശിലെ ഏതോ ഒരു ഹോസ്പിറ്റലില്‍ നേഴ്സ് ആണിന്നവള്‍,ബോണ്ട് ചെയ്യുന്നു .........

ഒരു ഗള്‍ഫുകാരന്‍റെ മകള്‍ എന്ന ആദരവ് പ്ലസ്‌ടു പഠന കാലത്ത് എനിക്കവളോട് ഉണ്ടായിരുന്നു ....ഗള്‍ഫുകാരുടെ സുഗലോലുപത എന്നെ അന്ന് വല്ലാതെ ആകര്‍ഷിച്ചിരുന്നു .....മൂന്നര വര്ഷം എന്നെ വല്ലാതെ മാറിയിരിക്കുന്നു .........ഞാന്‍ വന്നതിനു മുന്‍പോ ശേഷമോ അയ്യാള്‍ ഇവിടെ നിന്ന് എടുത്തെറിയപ്പെട്ടു........ജിവിതം മൂന്നു പെണ്‍മക്കള്‍ക്കും ഭാര്യക്കുമൊപ്പം അയ്യാളെ തുറിച്ചു നോക്കിയിരിക്കും ...കയ്യില്‍ ഒന്നുമില്ലാതെ അയ്യാള്‍ പകച്ചു നിന്നിരിക്കും .....മദ്യം എന്‍റെ ആഘോഷമായപ്പോള്‍ അയ്യള്‍ക്ക് അതൊരു മരുന്നായിക്കാണും ,..അവള്‍ എന്നോട് ഡാഡിയെ കുറിച്ച് പറയുമ്പോള്‍ ശബ്ദം ഇടറുന്നുണ്ടായിരുന്നു...എന്‍റെ ഹൃദയവും .......ഞാന്‍ തെറ്റുകാരന്നാണ് .........മമ്മിയുമായി വഴക്കിട്ട് നടക്കുന്നു .....രണ്ടാമത്തെ അനിയത്തി മടത്തില്‍ ചേര്‍ന്നു.....അവള്‍ വിങ്ങി .....ഇളയ അനിയത്തിയെ നേഴ്സ് ങ്ങിനു ചേര്‍ക്കണം.എനിക്കും ജിവിക്കന്നം .....അവളുടെ ശബ്ദം ആത്മവിശ്വാസത്തിന്റെതായിരുന്നു .....മനസ്സില്‍ ഞാന്‍ സന്തോഷിച്ചു....അവള്‍ പക്വമായി സംസാരിക്കുന്നു .....പത്രത്താളുകളില്‍ നിന്ന് ഒരു കൂട്ട ആത്മഹത്യ ഒഴിഞ്ഞു പോയിരിക്കുന്നു....എന്‍റെ എല്ലാ ഭാവുകങ്ങളും ..........ഇന്നും ഞാന്‍ അവളോട്‌ പറഞ്ഞില്ല നിന്നെയെനിക്ക് ഒത്തിരി ഇഷ്ടമാണെന്ന് ....കാരണം ഞാന്‍ മദ്യത്തിന്‍റെ ലഹരിയിലാണ് .......അഞ്ചാമത്തെ പെഗ്ഗില്‍ ചുണ്ടോടു ചേര്‍ത്ത് ഞാന്‍ മനസ്സില്‍ പറഞ്ഞു ഇന്നാണ് ഞാന്‍ ശരിക്കും പ്രണയിച്ചു തുടങ്ങിയത് ........

മാറിനടക്കാന്‍ മനസ്സ് പറഞ്ഞു .......മാറിനടക്കണം..വയ്കാതെ.

ഉണരുമ്പോള്‍ ഞാന്‍ അന്ധനാണെന്ന്,
വരുത്തി തീര്‍ക്കുവാനവരെനിക്ക് ,
ചുറ്റിലെ ദീപനാളങ്ങള്‍ ,ഊതിയൂതിയണച്ചു.

അധരച്ചലനത്തിലെ ശബ്ദം വെടിഞ്ഞവര്‍
എന്‍റെ കര്‍ണപടത്തില്‍ ബധിരത ,
തള്ളി നിറച്ച് നിശബ്ദട്ടഹാസം മുഴക്കി .

എന്‍ ശബ്ദവീചികള്‍ക്ക് കാതുകള്‍ നല്‍കാതെ ,
കുറുനാവില്‍ മൂകത തളംകെട്ടി ,
നിക്കുകയാനെന്നു വരുത്തി ,

ഹൃദയത്തില്‍ നിന്ന് വിപ്ലവം അധരതിലെത്തി .
കരത്തിലും,കരളിലുമെത്തി.
പൊട്ടിചെറിയുവാന്‍ ചങ്ങല കെട്ടുകള്‍ ,
തേടിയലഞ്ഞു ഞാന്‍ .....

മതങ്ങളും, രാഷ്ട്രിയ ചിന്തകളും ,
ഉത്തരവുമായി മുമ്പേ നടന്നു ..
മുഷ്ടി വിടര്‍ത്തിയും ,ചുരുട്ടിയും
ഞാന്‍ പിന്‍പേ നടന്നു .

എന്നിട്ടും അവരെന്റെ സ്വപ്നങ്ങള്‍ക്ക്
അളവുകോല്‍ എഴുതി നല്‍കി.
വീണ്ടും എന്‍റെ കാഴ്ച മങ്ങുന്നു .
ചെവികളടയുന്നു......

മാറിനടക്കാന്‍ മനസ്സ് പറഞ്ഞു .......
മാറിനടക്കണം..വയ്കാതെ

Wednesday, February 10, 2010

നിശബ്ദ്ത

വെളുപ്പന്‍ കാലത്ത് മുതല്‍ അടിഞ്ഞു കൂടിയ മിസ്സ് കൊളുകള്‍ ഒരൊന്നായി തുടച്ചു നീക്കി...........

ഉമ്മറ പടിയില്‍ ചടഞിരുന്ന അയ്യാള്‍ വായനാസുഖം ഇന്നലേ പൊഴിഞ്ഞു പൊയ പത്രതാളുകളില്‍ തലയിട്ടു .........

...........ഇന്ന് വന്നില്ലേ.....

...........അകത്തു കാണും..........

അവള്‍ക്ക് മുന്നിലൂടെ ചപ്പ് ചവറുകള്‍ മുറ്റത്തെ ഒരു കോണില്‍ നിന്ന് മറ്റൊരു കോണിലെക്കു യാന്ത്രിക മായി നീങ്ങി.......

...........ചായക്ക് ഒന്നൂലെ .........

നിശബ്ദ്ത അയ്യാളുടെ മനസ്സിന്റെയും ഉദരത്തിന്റെയും വിശപ്പകറ്റി......

..........റം ഇച്ചിരി കൂട്യാലും കൊഴപ്പ........വയറ് വെറുക്കും .......മനസ്സും........അയ്യളുടെ ആത്മഗതം പല്ലി ശരിവച്ചു......

.........കഞ്ഞി എറങ്ങണില്ലാലെ..........

.........മ്മ്...........

.......ഇച്ചിരി ചമ്മന്തി........

പാത്രങ്ങള്‍ അയ്യാള്‍ക്ക് പിന്നാലെ അടുക്കള യിലേക്ക് പോയി .....

.........ഞാന്‍ പൊറത്ത് പോണ് വല്ലതും വാങ്ങണൊ........

..............................................

.........ഇതെന്താ തേച്ചില്ലെ..............

...............................................

..........എടീ നിന്റെ നാവെന്താ എറങ്ങി പോയോ?......

..........................................

അകന്നു പോയ ബൈക്കിനു പിന്നില്‍ നിന്ന് കറുത്ത പുകച്ചുരുളുകല്‍....... ഒരു കുഞ്ഞു പുകമറ .......അല്പ്സമയം മാത്രം........

യന്ത്രത്തിന്റെ കരകര ശബ്ദം ആവാഹിചെടുത്ത് അവള്‍ പാത്രങ്ങളുടെ കരകരപ്പിലേക്കു ഊഴ്ന്നിരങ്ങി........