Wednesday, September 1, 2010

ഒളിഞ്ഞു നോട്ടം ,ഇന്നലെകളിലേത് .....

.ഇതൊരു തുടര്‍ച്ചയാണ് ........കഥ തുടങ്ങുന്നത് ഈ അടുത്ത സമയങ്ങളിലോന്നുമല്ല ..........ശരിക്ക് പറഞ്ഞാല്‍ ബ്ലൂടൂത്തുക ള്‍ക്കും ,ബ്ലൂ സിഡികള്‍ക്കും മുന്നേ ,കൊച്ചു പുസ്തകങ്ങളും ,എഴുപതു എം എം ഉച്ചപ്പടങ്ങള്‍ ,അരങ്ങുവാണ സമയത്തിനും മുന്‍പേ ,ഷക്കീലയുടെ കാതരക്കും ,കിന്നരാതുംബികള്‍ക്കും വളരെമുന്നു ,ജയഭാരതിയുടെ രതിനിര്‍വേദത്തിനു ശേഷം നാട്ടില്‍ യുവജനങ്ങള്‍ക്കും ,വയസന്മാര്‍ക്കും ഇടയില്‍ നിലനിന്നിരുന്ന അരക്ഷിതാവസ്ഥ ഭയാനകമായ രീതിയില്‍ വലുതായിരുന്നു ....കുളക്കടവുകളിലും ,കുളിമുറികളിലും,കിടപ്പറകളിലും എത്തിനോക്കി കാലം കഴിച്ചവര്‍ ...ഇന്നത്തെ രിതിയിലുള്ള ആധുനിക സ്റൊരെജ് മൊബൈല്‍ സംവിധാനങ്ങള്‍ അന്ന് നിലവില്ല ....സ്വയം ലൈവ് കാണുക എന്നതിലുപരി ജനസേവനാര്‍ത്ഥം പ്രജരണ പ്രവര്‍ത്തനങ്ങള്‍ അന്ന് നിലവിലില്ല .......ഇവിടെ യാണ് കഥ തുടങ്ങുന്നത് ........ചാലക്കുടി സിറ്റി യിലെ സുരഭി തിയേറ്ററില്‍ പടം മാറി രണ്ടാം വാരം ....മോഹന്‍ലാലിന്റെ കിലുക്കം തകര്‍ക്കുന്നു .......സെക്കന്റ്‌ ഷോ ...ബസ്‌ പിടിക്കാന്‍ മേലൂര്‍ ഗ്രാമത്തിന്റെ ഇടവഴികളിലൂടെ ഒരു യാത്ര .......സമയം എട്ടരകഴിഞ്ഞു ....ഞായറാഴ്ച ആയതുകൊണ്ട് വഴി വിജനമാണ് ...........ബസ്‌ സ്റ്റോപ്പില്‍ മറ്റും ആരും തന്നെ യില്ല ...ചാലക്കുടിക്കുള്ള അവസാന ആനവണ്ടി പ്രതിഷിച്ചു ഇത്തിരിനേരം ........

....എനിക്ക് മുള്ളണം ......ഘോഷിന് അത്യാവശ്യമാണ്

ഷമിക്കണം ഞാന്‍ ഒറ്റക്കായിരുന്നില്ല എനിക്കൊപ്പം കണ്ണനും ,ഘോഷ്‌ മോനും ഉണ്ട് സിനിമക്ക്‌ ....

ബസ്‌ സ്റൊപ്പിനടുത്ത് ഇലട്രിസിറ്റി ബോര്‍ഡിന്‍റെ ഒടിയാറായ തേക്കു പോസ്റ്റിലെ നൂറു വാട്ട് ബള്‍ബിന്റെ പ്രകാഴാധാരക്കപ്പുരതേക്ക് ഘോഷ്‌ നടന്നു നിങ്ങി .........

നിനക്ക് ഇവിടെയെങ്ങാനും സാധിക്കരുതോ .....കണ്ണന്‍ ചോദിച്ചു .........

മറുപടിയില്ല..........

ഒരു നിമിഷത്തിന്റെ നിശബ്തതയെ കിറിമുറിച്ചു ആക്രോശങ്ങള്‍ ഭയാനക ശബ്ദങ്ങള്‍ ..........

എന്റെ പെണ്ണ് കുളിക്കുന്നിടത്ത് എത്തിനോക്കുന്നോട തെണ്ടി ........

അയ്യോ .........

അവന്‍ വെളിച്ചത്തിന്‍റെ മാറിടത്തിലെക്ക് തെറിച്ചുവന്നു ........മൂന്നാലന്ജ് പേര്‍ അവനെ പൊക്കിയെടുത്തു..........

അയ്യോ ചേട്ടാ ഞാന്‍ ഒറ്റക്കല്ല ലവരുമുണ്ടേ ........ബസ്‌ സ്റൊപ്പിലേക്ക് ചൂണ്ടിക്കാട്ടി ഉറക്കെയുറക്കെ പറഞ്ഞുകൊണ്ടിരുന്നു ...............അപകടം മനസിലാക്കി ഇരുട്ടിലേക്ക് ഊളിയിട്ട്ടു തടിരക്ഷിച്ചു .......ഒരുറ നിറയെ പഴങ്ങളുമായി ആശുപത്രിപടികയറി ചെന്നപ്പോള്‍ പോട്ടിനുരുങ്ങിയ എല്ലുകളുമായി അവന്‍ ഞങ്ങളെ വരവേറ്റു .........

എന്തിനാട നീ ഞങ്ങളെ ചൂണ്ടികാട്ടിയത് ........

ഞാന്‍ ചെന്ന് നിന്നത് ഒരു മറപുരക്ക് പിന്നിലായിരുന്നു .......ഒരുത്തന്‍ വന്നു കഴുത്തിനു കുത്തിപിടിച്ചു .......ചുമ്മാതെ ഞാന്‍ മാത്രം എന്തിനാ തല്ലു മേടിക്കണേ നിങ്ങള്‍ക്ക് കിട്ടികൊട്ടെ എന്ന് കരുതി ...........അത്രമാത്രം .........

ഒളിഞ്ഞു നോക്കുന്നവന് കിട്ടേണ്ടത് ആ പാവം ഒറ്റയ്ക്ക് മേടിച്ചു കൂട്ടി........

No comments: