Tuesday, January 19, 2010

പച്ച മാങ്ങകള്‍.....

ജീര്‍ണതയുടെ ആലസ്യത്തില്‍ നിന്നിരുന്ന ആ വീടിനെ ചുറ്റി പറ്റി ആയിരുന്നു ഒന്ന് രണ്ടു യക്ഷികളും, മച്ചില്‍ നിറയെ വവ്വാലുകളും.താഴത്തേതില്‍ മരപ്പട്ടികളും,പത്തിരുപതു മൂര്‍ഖന്‍ പാമ്പുകളും,ആവശ്യത്തിലധികം തൊരപ്പനെലിയും,ഇടിഞ്ഞു വീണ ചുവരുകള്‍ക്ക് പുറത്ത് ചുറ്റും പാലയും , തേക്കും, പ്ലാവും, മാവും നിറയെ ചക്കയും മാങ്ങയും അത് തിന്നാന്‍ വരുന്ന ആര്ടിയോയും , അണ്ണാനും,തത്തയും പിന്നെ പേരറിയാത്ത ഒരുനൂറുകിളികളും ,വശ്യ സുന്ദരമായ ആവാസവ്യവസ്ഥ..

ആര്ടിയോ അതൊരു ജീവിയല്ല,അയ്യാളാണ് ഈ അഞ്ചെട്ട് ഏക്കറോളം വരുന്ന പറമ്പിന്റെ ഒടമ.ഒരു ഷുഗറനായ റിട്ടയെട് ആര്ടിയോ. അയ്യാളാണ് പലപ്പോഴും കഥാഗതിയില്‍ വില്ലന്‍. അയ്യാളെ പിന്നീട്ഷുഗര്‍ എന്നെന്നേക്കുമായി ഏറ്റെടുത്ത് പള്ളിപറമ്പില്‍ എത്തിച്ചു .....

ആര്ടിയോ ആയിരുന്ന കാലത്ത് വേണ്ടതിലധികം കയ്ക്കൂലി മേടിച്ചു നേടിയ പറമ്പ്. അന്ന് അവരുടെ വീട് ആ പ്രദേശത്തെ ചുരുക്കം ചില ടെറസ്സ് വീടുകളില്‍ ഒന്നായിരുന്നു .ഇന്ന് അയ്യാള് റിട്ടയെട് ആണ് എന്നാലും ആളുകള്‍ അയ്യാളെ ആര്ടിയോ എന്നെ വിളിക്കൂ. ,ആളൊരു ശുദ്ധനാണെന്നു മറിയാമ ചേച്ചി പറഞ്ഞിരുന്നു.ആര്ടിയോ ആയിരുന്നക്കാലത്ത് മറിയാമ ചേച്ചിയേയും ആറു പില്ലേരെയും പാര്‍ടികള്‍ക്ക് കൊണ്ട് പോയിരുന്നു,ആഴ്ചയില്‍ ഒരിക്കല്‍ സ്റ്റാര്‍ ഹോട്ടല്‍സില്‍ നിന്നായിരുന്നു ഫുഡ്‌..ഒരിക്കല്‍ പട്ട എണ്ണാന്‍ വന്ന മറിയാമ ചേച്ചി അമ്മയോട് പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്.പട്ട എന്ന് പറഞ്ഞാല്‍ തെങ്ങോല ,അവരുടെ പറമ്പായ പറമ്പില്‍ എല്ലാം അലഞ്ഞു അമ്മ തെങ്ങോലയും,പട്ടയുംവെട്ടി കൂട്ടും അന്ന് കാലത്ത് അടുപ്പില്‍ വച്ച് അതാണ്‌ കത്തിചിരുന്നത്,അത് എണ്ണാന്‍ മറിയാമ ചേച്ചിയെ വിളിക്കാന്‍ പോവുന്നത് എന്‍റെ പണിയാണ്. .ചിലപ്പോഴൊക്കെ ആര്ടിയോ ആയിരുന്നു പട്ട എണ്ണാന്‍ വന്നിരുന്നത്.എണ്ണാന്‍ വരുമ്പോ അയ്യാള് പറമ്പില്‍ വീണു കെടക്കണ പഴച്ചക്ക ആര്‍ത്തിയോടെ വാരിത്തിന്നനത് ഞാന്‍ കണ്ടിട്ടുണ്ട്.ഷുഗര്‍ആയതുകൊണ്ട് അവളൊന്നും തരില്ല,അയ്യാള്‍ അമ്മയോട് മറിയാമ ചേച്ചിയെ പറ്റി പരാതി പറഞ്ഞിരുന്നു..അമ്മക്ക്‌ അതില്‍ യാതൊരു വെഷമവും ഞാന്‍ കണ്ടിട്ടില്ല,പിശുക്കനാനെന്നും,മുറിച്ചോടത്ത് ഉപ്പ് തെക്കാത്തവന്‍ എന്നൊക്കെ അമ്മ അയ്യാള്‍ പോയ ശേഷം പിരുപിരുത്തിരുന്നു.പത്ത് പൈസക്ക് പോലും അയ്യാള്‍ കണക്ക് പറഞ്ഞിരുന്നു,ഇരുബന്‍ പുളിയും മാങ്ങയും അയ്യാള്‍ പറക്കികൊണ്ട് പോയി ഒണക്കി സൂഷിക്കും ,ഒരു പട്ടയോ ,ചൂട്ടോ ,ഒരു ചക്കയോ ,ഒരു മാങ്ങപോലും അയ്യാള്‍ ആര്‍ക്കും പണത്തിനല്ലാതെ കൊടുക്കത്തില്ല.ഒരു പിശുക്കന്‍ അത്ര മാത്രം .......
ആര്ടിയോ ഒരു രസികനാനെന്നു ഞാന്‍ കേട്ടിട്ടുണ്ട് ,പതിവായി കോഴികള്‍ മോഷ്ടിക്കപെടുന്നു എന്ന് പരാതി പറഞ്ഞ മറിയാമ്മചേച്ചിയോട് അത് നമ്മടെ മക്കളുടെ ശരീരത്തില്‍ തന്നെ കാണും എന്നയ്യാള്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.അന്നൊക്കെ ഒന്ന് രണ്ടു കോഴിയെ ഞങ്ങടെ വിട്ടിന്നു പോയിട്ടുണ്ട്,

ആര്‍.ടി.ഓ യും, അണ്ണാനും,തത്തയും മാത്രമല്ല പച്ച മാങ്ങകള്‍ക്ക് നാലാമതൊരു അവകാശികള്‍ ഉണ്ടായിരുന്നു അത് ഞങ്ങള്‍ ആയിരുന്നു ഞങ്ങള്‍ മാങ്ങ കള്ളന്മാര്‍ മാത്രം ആയിരുന്നു.അന്നൊക്കെ കോഴിയെ പിടിക്കാനുള്ള സാങ്കേതികത ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല ..........ഞങ്ങള്‍ കരുത്താര്‍ജിച്ചു പ്രായ മായപ്പോഴേക്കും നാട്ടില്‍ കോഴിയില്ലതായി,ഒള്ളിടത്തെല്ലാം നല്ല നായകളും വന്നു.ഞങ്ങള്‍ വെറും മാങ്ങകള്‍ ആയി അവശേഷിച്ചു ........

മുറ തെറ്റാതെ എല്ലാ വേനലവധിക്കും മൂവാണ്ടന്‍ മാവുകള്‍ പൂക്കുകയു കാക്കുകയും ചെയ്തിരുന്നു .അന്നൊക്കെ കയ്യില്‍ കല്ലും വടിയുമായി ഞങ്ങള്‍ അതിനു കാവല്‍ നില്‍ക്കുകയും ആദ്യാവസാനം വിളവെടുക്കുകയും ചെയ്തിരുന്നു.എവിടെ നിന്നെന്നരിയാതെ മാവിന്‍ ചോട്ടിലേക്ക് ചാടി വീണ് ഞങ്ങളെ ഭീഷണിപ്പെടുത്തി ഓടിക്കാന്‍ ആര്ടിയോ എവിടെയൊക്കയോ ഒളിച്ചു നിന്നിരുന്നു .ഞങ്ങളെ കൊണ്ട് സഹിക്കെട്ട് അയ്യാള്‍ മാവുകള്‍ മൊത്തമായി അക്കൊല്ലം മുറിഞ്ഞു നല്‍കി. അക്കൊല്ലം മാവുകള്‍ പതിവിലും കൂടുതല്‍ പൂത്ത് കാച്ചു.... കചോടക്കാര് മരുന്നടിച്ചു എന്നാണ് പറഞ്ഞത്,കച്ചോടം എന്താണെന്നു അറിയാതിരുന്ന അണ്ണാനും കിളികളും അവിടെ തുടര്‍ന്നു.ഞങ്ങള്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ കണ്ടുപിടിച്ചു ,മാഷിന്റെ പറമ്പ്............. .അടുത്ത വര്‍ഷങ്ങളില്‍ ആര്ടിയോയുടെ മാവുകള്‍ പൂത്തില്ല ....ഞങ്ങളോടൊപ്പം അണ്ണാനും കിളികളും പടിയിറങ്ങി അതുകൊണ്ട് തന്നെ ആര്ടിയോ യുടെ സേവനം ആ പറമ്പിനും മാവുകള്‍ക്കും വേണ്ടിവന്നില്ല.ആവശ്യമില്ലാത്ത ഒന്നിനെയും പ്രകൃതി ബാക്കി വച്ചില്ല................ .

ആര്ടിയോ ഓര്‍മയായി.അതിനു ശേഷം മാവുകള്‍ പിന്നെയും പൂത്തു,പച്ച മാങ്ങകള്‍ ഞങ്ങളെ നോക്കി ചിരിച്ചു ....കാരണം ഞങ്ങള്‍ ആ മാവുകളുടെ എഴുതപെടാത്ത അവാകാശികളായിരുന്നു

No comments: